Sep 22, 2011

ലാന്‍ഡ്‌സ്‌കേപ്പിങ്

നിലം ഒരുക്കുമ്പോള്‍

ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്‌സ്‌കേപ്പിന് നല്ലതല്ല. 'സോയില്‍ ടെസ്റ്റ്' ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്റെ ഘടന മനസ്സിലാക്കാന്‍ സാധിക്കും. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം.
നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും.

ലാന്‍ഡ്‌സ്‌കേപ്പിങ് രീതികള്‍
കെട്ടിടാവശിഷ്ടങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്
കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്

എങ്ങനെ സംരക്ഷിക്കാം

പുല്ലുവെച്ചുപിടിപ്പിച്ചു. ഇനി സുഖമായിരിക്കാം എന്ന് വിചാരിക്കരുത്. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്.

പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്​പ്രിങഌ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.
ലാന്‍ഡ്‌സ്‌കേപ്പിങ്ങിനെ കുറിച്ചുള്ള ടിപ്സുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്കുക

ഇനി ആയുര്‍വേദ വീടുകളും

ഇനി ആയുര്‍വേദ വീടുകളും

രോഗങ്ങളെ തടയുന്ന വീടെന്നത് സ്വപ്‌നമല്ല. തിരുവനന്തപുരം ബാലരാമപുരത്തുള്ള ഈ വീടുകള്‍ അത്തരമൊരു സ്വപ്‌നത്തില്‍ നിന്നു പടുത്തുയര്‍ത്തിയവയാണ്.''ആയുര്‍വേദ ഭക്ഷണം കഴിക്കുക,ആയുര്‍വേദ മരങ്ങള്‍ വളര്‍ത്തുക എന്നിവയെല്ലാം പണ്ടുമുതലേയുള്ള ശീലങ്ങളാണ്. അത്തരമൊരു രീതി വീട് നിര്‍മാണത്തിലും കൊണ്ടുവരികയായിരുന്നു'' ആയുര്‍വേദ വീട് നിര്‍മാതാക്കളായ ഹാന്‍ഡ് ലൂം വീവേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി മാര്‍ക്കറ്റിങ് മാനേജര്‍ കെ. സതീഷ്‌കുമാര്‍ പറയുന്നു.

രണ്ട് തരം ആയുര്‍വേദ വീടുകളാണ് സൊസൈറ്റി നിര്‍മിക്കുന്നത്. ഒന്ന് രോഗങ്ങളുള്ളവര്‍ക്ക് താമസിക്കാന്‍. മറ്റൊന്ന് രോഗം വരുന്നത് ചെറുക്കാനും. ആയുര്‍വേദ ഇഷ്ടിക ഉപയോഗിച്ചാണ് വീടിന്റെ തറയും ചുമരും നിര്‍മിക്കുന്നത്. മരുന്ന് കൂട്ടുകള്‍ ചേര്‍ത്താണ് ഇഷ്ടികയുണ്ടാക്കുന്നത്. ചന്ദനം, രക്തചന്ദനം, പതിമുകം,വേപ്പ്, പഞ്ചഗവ്യം, രാമച്ചം എന്നിവയുടെ കൂട്ടിനൊപ്പം കളിമണ്ണ് ചേര്‍ക്കും. കീടനാശിനി തളിക്കാത്ത സ്ഥലങ്ങളില്‍ നിന്നേ കളിമണ്ണെടുക്കൂ. അമ്പത് ശതമാനം മണ്ണും ബാക്കി മരുന്നുകൂട്ടുകളും ചേര്‍ക്കും. ഈ കൂട്ടുകള്‍ ചേര്‍ത്താണ് പ്ലാസ്റ്ററിങ്ങും. നീലഅമരി, മഞ്ഞള്‍, രക്തചന്ദനം, കടുക്ക, പതിമുകം എന്നിവ ചേര്‍ത്ത് പെയ്ന്റിങ്ങ്. മേല്‍ക്കൂര മരത്തിന്റെ തട്ടൊരുക്കി ഓട് വെക്കും. ഇരുനില വീട് പണിയുമ്പോള്‍ തടികൊണ്ട് ബീമൊരുക്കി പലകയടിക്കും. ഇതിനുമുകളില്‍ മരുന്നും കളിമണ്ണും കൊണ്ട് കോണ്‍ക്രീറ്റുചെയ്യും. പുറത്ത് ടൈലൊട്ടിക്കും. ഫ്ലോറിങ്ങിന് ഒന്നരയടി കനത്തില്‍ മരുന്ന് - കളിമണ്ണ് മിശ്രിതം നിറച്ചിട്ട് മുകളില്‍ ടൈല്‍ പതിക്കും. ആയിരം അടി വീട് പണിയാന്‍ 25 ലക്ഷം രൂപ ചെലവാകും.

എ.സി വാങ്ങുമ്പോള്‍

എ.സി വാങ്ങുമ്പോള്‍

എയര്‍ കണ്ടീഷണര്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. കപ്പാസിറ്റി, ഊര്‍ജക്ഷമത. എ.സി.യുടെ കപ്പാസിറ്റി ടണ്ണിലാണ് പറയുക. ഇതുപ്രകാരം വീടുകളില്‍ സാധാരണയായി 3/4 ടണ്‍ മുതല്‍ മൂന്ന് ടണ്‍ വരെ കപ്പാസിറ്റിയുള്ള വിന്‍ഡോ അല്ലെങ്കില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നുണ്ട്. 5ാ ഃ 3.5ാ ഃ 3ാ അളവില്‍ താഴെനിലയിലുള്ള ഒരു മുറിയിലേക്ക് 1.5 ടണ്‍ കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷണര്‍ മതിയാകും. വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ടണ്ണിനനുസരിച്ച് വ്യത്യാസം വരാം. വിന്‍ഡോ ടൈപ്പ് ആണെങ്കില്‍ തറനിരപ്പില്‍ നിന്ന് ഏകദേശം 75 - 100 രാ ഉയരത്തില്‍ സൂര്യപ്രകാശം നേരിട്ട് തട്ടാത്തിടത്ത് വെക്കാം. സ്പ്ലിറ്റ് എ.സി. തറനിരപ്പില്‍ നിന്ന് ഏകദേശം രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡോര്‍ യൂണിറ്റും 5-6 മീറ്റര്‍ അകലത്തില്‍ കഴിയുന്നതും ഒരേ നിരപ്പില്‍ വെയില്‍ കൊള്ളാത്ത സ്ഥലത്ത് ഔട്ട്‌ഡോര്‍ യൂണിറ്റും വെക്കണം.
കപ്പാസിറ്റിക്കനുസരിച്ച് എ.സി.യുടെ വിലയും കൂടും. ഒന്നര ടണ്ണിന്റെ അഞ്ച് സ്റ്റാറുള്ള വിന്‍ഡോ ടൈപ്പ് എ.സി.ക്ക് ഏകദേശം 24,500 രൂപ വിലവരും. മൂന്നു സ്റ്റാറുള്ളതിന് 21,500ഉം സ്പ്ലിറ്റ് ടൈപ്പിന് ഇത് യഥാക്രമം ഏകദേശം 29,000, 23,500 എന്നിങ്ങനെയാണ്.

ബി.ഇ.ഇ ലേബല്‍

ആദ്യകാലങ്ങളില്‍ പരസ്യത്തില്‍ ആകൃഷ്ടരായും ഐ.എസ്.ഐ. ചിഹ്നം നോക്കിയുമാണ് എയര്‍ കണ്ടീഷണറുകള്‍ വാങ്ങിയിരുന്നത്. ഇന്ന് ഓരോ എയര്‍ കണ്ടീഷണറിലും BEE (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) ലേബല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ ഊര്‍ജമന്ത്രാലയ വിഭാഗമാണ് വൈദ്യുതി ലാഭിക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഉപകരണത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ തോതനുസരിച്ച് സ്റ്റാര്‍ റേറ്റിങ് സൂചിപ്പിക്കുന്ന ആഋഋ ലോഗോ സഹിതമുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാവും. അംഗീകൃത ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ച് EER (എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്. EER എന്താണെന്ന് വിശദമാക്കാം.

എയര്‍ കണ്ടീഷണറിന്റെ കൂളിങ് കപ്പാസിറ്റി(വാട്ട്‌സ്)യെ യഥാര്‍ഥ വൈദ്യുതി ഉപഭോഗം (ഇന്‍പുട്ട് വാട്ട്‌സ്) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് എനര്‍ജി എഫിഷ്യന്‍സി റേഷ്യോ. നിശ്ചിത കൂളിങ് കപ്പാസിറ്റി, ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തില്‍ നല്‍കുന്ന ഉപകരണത്തിന്റെ EER സ്വഭാവികമായും ഉയര്‍ന്നതായിരിക്കും. ഈ മാനദണ്ഡം വെച്ചാണ് സ്റ്റാര്‍ റേറ്റിങ് നിശ്ചയിക്കുന്നത്.



BEE ലേബലില്‍ സ്റ്റാര്‍ എണ്ണം കൂടാതെ ഉപകരണത്തിന്റെ ബ്രാന്‍ഡ്, മോഡല്‍, ടൈപ്പ്, കൂളിങ് കപ്പാസിറ്റി, ഇന്‍പുട്ട് കറന്റ്, EER എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ ലേബല്‍ പരിശോധിച്ച് നല്ല എ.സി. നിഷ്പ്രയാസം തിരഞ്ഞെടുക്കാം.

സ്റ്റാര്‍ എണ്ണം കൂടുംതോറും ഉപകരണത്തിന്റെ വില കൂടുമെങ്കിലും ആ തുക വൈദ്യുതി ബില്ലില്‍ നിന്ന് ലാഭിക്കാന്‍ കഴിയും.